മീനും കൂട്ടി ഒരൂണില്ലാത്ത ദിനം മലയാളിക്ക് ചിന്തിക്കാനാകില്ല. എന്നാൽ മീനിൽ തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥയാണ് ഇപ്പോൾ. നാടൻ മത്തിയുടെ വില 200 രൂപ കടന്നതോടെ സാധാരണക്കാരന്റെ അടുക്കളയിൽ നിന്ന് മത്തിയെ തത്കാലം മാറ്റി നിർത്തുകയാണ്.
ലഭ്യത കുറഞ്ഞതോടെ മത്സ്യവിപണിയിൽ വില കുതിക്കുകയാണ് .ഒരു കിലോ മത്തിക്ക് 150-160 രൂപയാണ് വില. നാടൻമത്തിക്ക് 230-240 രൂപ വരെയും. അയലക്ക് 180 മുതൽ 300 രൂപ വരെയാണ് ചില്ലറ വിൽപനക്കാർ ഈടാക്കുന്നത്. ഓലക്കുടി, കേര തുടങ്ങി മിക്ക മീനുകൾക്കും വില കുതിച്ചുയർന്നു.
വിലകൂടിയതോടെ കച്ചവടക്കാരും പ്രതിസന്ധിയിലാണ്. ട്രോളിങ് നിരോധനം നിലവിൽ വരുന്നതിനു മുമ്പുതന്നെ പല മീനുകൾക്കും വില ഉയർന്നു തുടങ്ങിയിരുന്നതായി കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനം കൂടി വന്നതോടെയാണ് വിലയിൽ വലിയ വർധവനയുണ്ടായി. ജൂലൈ 31വരെയാണ് ട്രോളിങ് നിരോധനം. അതുവരെ വില കുറയാനിടയില്ലെന്നാണ് വിൽപനക്കാർ പറയുന്നു. വില വർധിച്ചതോടെ ഹോട്ടലുകളിലും മീൻ വിഭവങ്ങൾ കുറഞ്ഞു തുടങ്ങി.