ഒരു കുടുംബത്തിലേക്ക് രണ്ട് റാങ്കുകൾ

 


കോഴിക്കോട് സർവ്വകലാശാല കഴിഞ്ഞ മാർച്ചിൽ നടത്തിയ ബി.എ. അഫ്സലുൽ ഉലമ പരീക്ഷയിൽ ഒരേ കുടുംബത്തിലെ രണ്ട് പേർ റാങ്ക് ജേതാക്കളായി. തിരുവേഗപ്പുറ വിളത്തൂർ ഫലക്കി കുടുംബം എന്നറിയപ്പെടുന്ന പാലക്കാ പറമ്പിൽ കുടുംബത്തിലേക്കാണ് ഒന്നും ആറും റാങ്കുകൾ കടന്നു വന്നത്.  

പ്രശസ്ത പണ്ഡിതനും അറബി കവിയും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഫലക്കി മുഹമ്മദ് മൗലവിയുടെ മകൾ സൽമയുടെ പേരക്കുട്ടികളാണ് രണ്ടുപേരും. ഒന്നാം റാങ്കുകാരി മുസ്‌ന മണ്ണെങ്ങോട് എടത്തോൾ അബ്ദുൽ കരീം - പാലക്കാപറമ്പിൽ ലുബ്‌ന ദമ്പതികളുടെ മകളാണ്. ആറാം റാങ്കുകാരി ബാസിലബാസില വിളത്തൂർ പാലക്കാ പറമ്പിൽ അബുൽ ബറകാത്ത് -സീനത്ത് ദമ്പതികളുടെ മകളാണ്.  

കോഴിക്കോട് ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജിലാണ് മുസ്ന പഠിച്ചത്. എടവണ്ണ ജാമിഅ നദ്‌വിയ വിമൻസ് അറബി കോളേജിലായിരുന്നു ബാസിലയുടെ പഠനം. 2022 ൽ രാഹുൽഗാന്ധി എംപി എടവണ്ണയിൽ വന്നപ്പോൾ അദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വിദ്യാർത്ഥിനിയായിരുന്ന ബാസിലയായിരുന്നു. വിളത്തൂർ പാലക്കാപറമ്പിൽ സിറാജുദ്ധീൻ മാസ്റ്ററുടെ പേരക്കുട്ടികളാണ് ഈ മിടുക്കികൾ.

Below Post Ad