ഹജ്ജ് 2023 ; സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കങ്ങൾ വിലയിരുത്തി

 


ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ മുന്നൊരുക്കങ്ങൾ ബഹു. കായിക വഖഫ്, ന്യൂനപക്ഷ ക്ഷേമ - ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരം  തൈക്കാട് പി ഡബ്ലിയു ഡി റസ്റ്റ്ഹൗസിൽ ചേർന്ന ഹജ്ജ് കന്മിറ്റി അംഗങ്ങമുടെയും ഉദ്യോസ്ഥന്മാരുടെയും യോഗം വിലയിരുത്തി.

 ഇത്തവണ വനിതാ ഹാജിമാരുടെ എണ്ണം കൂടുമെന്നും അതിനാൽ തന്നെ ഹജ്ജ് ഹൗസിൽ പണിത വനിത ബ്ലോക്ക് ഉടനെ ഉദ്ഘാടനം ചെയ്യേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് മൂന്ന് എം ബാർക്കേഷൻ പോയിൻ്റുകളിൽ കോഴിക്കോട് നിന്നാന്ന് കൂടുതൽ ഹാജിമാർ പുറപ്പെടുകയെന്നും അതിനാൽ തന്നെ പ്രധാന പുറപ്പെടൽ കേന്ദ്രം കോഴിക്കോടാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

പുതിയ എമ്പോൾക്കേഷൻ പോയിൻ്റായ കണ്ണൂർ വിമാനത്താവളത്തിന് അടിയന്തിര സജ്ജീകരണങ്കൾ ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ബഹു.മന്ത്രി യോഗത്തെ അറിയിച്ചു.മൂന്ന് എം ബാർക്കേഷൻ പോയിൻ്റുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് ബന്ധപെട്ട ജില്ലാ കളക്ടർമാർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഹാജിമാർക്ക് കുറ്റമറ്റ രീതിയിൽ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി സൗദിയിൽ സംസ്ഥാന സർക്കാർ ഒരു നോഡൽ ഓഫീസറെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി തുടർന്നു പറഞ്ഞു.

കോഴിക്കോട് നിന്ന് ഒന്നാം ഘട്ടത്തിലും കണ്ണൂർ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും രണ്ടാം ഘട്ടത്തിലും ഹാജിമാരുടെ പുറപ്പെടൽ ക്രമീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. 

ഹാജിമാർക്ക് മദീനയിൽ ഭക്ഷണലഭ്യത ഉറപ്പു വരുത്തണമെന്നും ഹാജിമാരുടെ താമസം കുറ്റമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും പി ടി എ റഹീം എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു.മദീനയിൽ ഹാജിമാർക്ക് ഭക്ഷണ ലഭ്യത ഉറപ്പു വരുത്തുന്നതിന് മദീനയിലുള്ള കാറ്ററിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളുമായി ബന്ധപ്പെടുന്നതിന് ഹജ് കമ്മിറ്റി അംഗങ്ങളായ അഡ്വ.മൊയ്തീൻ കുട്ടി, ഡോ. ഐ പി അബ്ദുൾ സലാം എന്നിവർക്ക് മന്ത്രി നിർദേശം നൽകി. 

ഹജ് കമ്മിറ്റി അംഗങ്ങളായ പി മുഹമ്മദ് മുഹ്സിൻ എം എൽ എ, മുഹമ്മദ് റാഫി, പി.ടി അക്ബർ, കെ എം മുഹമ്മദ് കാസിം കോയ പൊന്നാനി, മലപ്പുറം  ജില്ലാ കളക്ടർ വി. ആർ. പ്രേംകുമാർ, കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, എറണാകുളം ജില്ലാ കളക്ടർ രേണു രാജ്, ഹജ് കമ്മിറ്റി എക്സിക്യുട്ടീവ് ഓഫീസർ പി എം ഹമീദ് സംസാരിച്ചു.




Below Post Ad