പൊന്നാനിയില്‍ ഗർഭിണിയായ യുവതിയ്ക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ നടപടി. രണ്ടു ഡോക്ടര്‍മാരെ പിരിച്ചു വിടുകയും
ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഗുരുതരമായ കൃത്യവിലോപം നടന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
വിഷയത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. അതിനു പിന്നാലെയാണ് നടപടി.