പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 63 വർഷം തടവും 315000 രൂപ പിഴയും വിധിച്ച് കുന്നംകുളം പോക്സോ കോടതി

 


കുന്നംകുളം : പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 63 വർഷം തടവും 315000 രൂപ പിഴയും വിധിച്ച് കുന്നംകുളം പോക്സോ കോടതി

പ്രതി 2024 ജൂലൈ മാസത്തിൽ പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയും കയ്യിൽ കത്തി കൊണ്ട്നടക്കുന്ന കുത്തറാതീബ് ചെയ്യുന്ന ആളാണെന്നും  പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനെയും തുടർന്ന് കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞില്ല. പിന്നീട് സ്കൂളിലെ സഹപാഠികൾ പെൺകുട്ടി പേടിച്ചിരിക്കുന്നത് കണ്ടു ചോദിച്ചപ്പോൾ വിവരം സഹപാഠികളോട് പറഞ്ഞ് വിവരം സ്കൂൾ പ്രിൻസിപ്പാളിനെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ കുന്നംകുളം പോലീസിലേൽ അറിയിക്കുകയായിരുന്നു.

 തുടർന്ന് എ എസ് ഐ അനിത മൊഴി എടുത്ത പ്രകാരം കുന്നംകുളം ഇൻസ്‌പെക്ടർ ആയിരുന്ന UK ഷാജഹാൻ രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ അബൂബക്കർ (61)നെ കുന്നംകുളം പോക്സോ ജഡ്ജ് എസ് ലിഷ 63 വർഷം കഠിന തടവിനും 3,15,000 രൂപ പിഴ അടക്കാനും വിധിച്ചത്. 

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എസ് ബിനോയ് അഡ്വക്കേറ്റ് കെ എൻ അശ്വതി എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി GSCPO മിനിമോൾ എന്നവരും ഹാജരായി.

Below Post Ad