അയ്യപ്പസ്വാമിയെ കാണാൻ യാത്ര തിരിക്കുന്ന പുണ്യ ദിനത്തിൽ പുണ്യ പ്രവൃത്തിയുമായി ശരത് സ്വാമി

 


ചാലിശ്ശേരിയിൽ നിന്നും കാൽനടയായി കലിയുഗവരദനായ സ്വാമി അയ്യപ്പനെ കാണാനുള്ള യാത്ര ആരംഭിക്കുന്ന ദിനത്തിൽ പുണ്യ പ്രവൃത്തി ചെയ്തതിന്റെ സന്തോഷത്തിലാണ് ചാലിശ്ശേരി സ്വദേശി കടവാരത്ത് ശരത് സ്വാമി.


ഇന്ന് രാവിലെ ഏഴര മണിയോടുകൂടി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്താൻ ശരത് സ്വാമിയും,, കൂട്ടുകാരായ സ്വാമിമാരും കൂടി ദർശനത്തിന് എത്തിയപ്പോഴാണ് ശനിയാഴ്ച നടന്ന ദേശവിളക്കിന് ഉണ്ടാക്കിയ താൽക്കാലിക വിളക്കു പന്തലിന് സമീപത്ത് സ്വർണ്ണ മാല കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്.സ്വർണ്ണമാല കിട്ടിയ ഉടൻ തന്നെ ശരത്ത് സ്വാമിയും കൂട്ടു സ്വാമിമാരും കൂടി സ്വർണ്ണമാല ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.     


"ചാലിശ്ശേരി വാർത്തകൾ" ഗ്രൂപ്പിൽ മാല നഷ്ടപ്പെട്ട വാർത്ത ശ്രദ്ധയിൽപ്പെട്ട ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ പി.ആർ.ഒ. പി.എസ്.രഞ്ജിത്ത് വാർത്ത ഗ്രൂപ്പ് അഡ്മിൻ പ്രദീപ് ചെറുവാശ്ശേരിയുമായി ബന്ധപ്പെടുകയും, യഥാർത്ഥ ഉടമയ്ക്ക് മാല ലഭിച്ച വിവരം നൽകുകയും ആയിരുന്നു.ചാലിശ്ശേരി കവുക്കോട് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജീഷ്-രശ്മി ദമ്പതികളുടെ ഏഴു വയസ്സുള്ള അദ്രിജ എന്ന കുട്ടിയുടെ മാലയാണ് ഞായറാഴ്ച മൂന്ന് ക്ഷേത്രങ്ങളിൽ ദർശനത്തിനിടെ നഷ്ടപ്പെട്ടിരുന്നത്.


പോലീസ് പി.ആർ.ഒ.പി.എസ്.രഞ്ജിത്തും, ജി.ഡി.വി.കെ.ധർമ്മേഷും,സ്വർണ്ണ മാല യഥാർത്ഥ ഉടമസ്ഥരുടെ തന്നെ ആണെന്ന് ഉറപ്പുവരുത്തി ദമ്പതികൾക്ക് നൽകി.മുലയം പറമ്പത്ത് കാവ് വിളക്ക് ആഘോഷ കമ്മിറ്റി സെക്രട്ടറി ഭാസ്കരൻ ആലിക്കര,മാല കണ്ടെടുത്ത ശരത് സ്വാമി, കൂട്ടുകാരൻ ബാബു സ്വാമി, ജി.എസ്.സി.പി.ഒ. വി.കെ ധർമ്മേഷ്, പി.ആർ.പി.എസ്.രഞ്ജിത്ത്, സി.പി.ഒ.നിതിൻ ബാബു,പ്രദീപ് ചെറുവാശ്ശേരി, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണ ചെയിൻ ദമ്പതികൾക്ക് കൈമാറി.


ഒരു പതിറ്റാണ്ടിലധികമായി എല്ലാവർഷവും ശബരിമല യാത്രാ നടത്തുന്ന ശരത് സ്വാമിയും കൂട്ടരും കഴിഞ്ഞ ആറ് വർഷമായി ചാലിശ്ശേരിയിൽ നിന്നും കാൽനടയായാണ് ശബരിമല യാത്ര നടത്തുന്നത്.

Tags

Below Post Ad