ഹൈടെക്ക് കൃഷിയിടമൊരുക്കി പന്നിയൂര്‍ വരാഹമൂര്‍ത്തിക്ഷേത്ര പരിസരം


 തരിശായ അമ്പലമുറ്റത്ത് ഹൈടെക്ക് കൃഷിയിടമൊരുക്കി കേരളത്തിനാകെ മാതൃകയായിരിക്കുകയാണ്പന്നിയൂര്‍. 

 പാലക്കാട് ജില്ലയിലെ പ്രസിദ്ധമായ പന്നിയൂര്‍ വരാഹമൂര്‍ത്തി -ഭൂമിദേവി ക്ഷേത്രവും, ആനക്കര കൃഷിഭവനും.വിഷമില്ലാത്ത നല്ല പച്ചക്കറികള്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് പദ്ധതിയും,ക്ഷേത്ര ഭരണ സമിതിയും, ഭക്തജനങ്ങളുടെ കൂട്ടായ്മയും. ഒന്നിച്ചു ചേര്‍ന്നാണ് ക്ഷേത്രത്തില്‍ പച്ചക്കറി കൃഷിയൊരുങ്ങുന്നത്.

വെള്ളവും വളവും വിളകള്‍ക്ക് പൈപ്പിലൂടെ ഒന്നിച്ചു നല്കുവാന്‍ കഴിയുന്ന..ഓപ്പണ്‍ പ്രിസിഷ്യന്‍ ഫാമിംഗ് വിത്ത് ഫെര്‍ട്ടിഗേഷന്‍ എന്ന ഹൈടെക്ക് കൃഷിയിടത്തിലെ തൈ നടീല്‍ ഉദ്ഘാടനം പ്രശസ്ത സിനിമ താരം സംയുക്ത വര്‍മ്മ നിര്‍വ്വഹിച്ചു.കൃഷി വകുപ്പ്, ആനക്കര കൃഷിഭവന്‍ സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി കൃഷിഭവന്‍ ഇടപെടലിലൂടെയാണ് കൃഷിയിടം ഒരുക്കപ്പെട്ടിരിക്കുന്നത്.

ആനക്കര കൃഷിഭവന്‍ സീനിയര്‍ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഗിരീഷ് അയിലക്കാടിന്റെ മേല്‍നോട്ടത്തില്‍ ഒരുക്കപ്പെട്ട കൃഷിയിടത്തില്‍.സര്‍ക്കാര്‍ പദ്ധതിക്ക് പുറമെ നിരവധി ഭക്തജനങ്ങളുടെ കൂട്ടായ സംഭവനകളും ചേര്‍ന്നതോടെയാണ്. ഒരു പക്ഷെ കേരളത്തില്‍ തന്നെ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന അമ്പലമുറ്റത്തെ ഹൈടെക്ക് കൃഷിയുടെ പിറവിക്ക് കാരണമായത്.

കൃഷിയിടത്തിലെ ഇറിഗേഷന്‍ സംവിധാനങ്ങളും വെഞ്ച്വാറിയുമൊക്കെ സൗജന്യമായ് സ്ഥാപിച്ചു നല്കിയും, കൃഷിക്കാവശ്യമായ മുഴുവന്‍ ജൈവവളങ്ങളും, പച്ചക്കറിതൈകളും സംഭാവനയായ് നല്കിയും തൃത്താല കൃഷികേന്ദ്ര കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.ക്ഷേത്ര ജീവനക്കാര്‍  ഒഴിവുവേളകളില്‍ കൃഷിയിടത്തിന്റെ മണ്ണൊരുക്കല്‍ പ്രവര്‍ത്തനങ്ങളും നടത്തിയത്.ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.എസ് രാജേഷ്, കൃഷി ഓഫീസര്‍ സുരേന്ദ്രന്‍, കൃഷി അസിസ്റ്റന്റ് ഗിരീഷ്,കൃഷികേന്ദ്ര സുരേഷ്,ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് യു.പി ശ്രീധരന്‍നായര്‍,സെക്രട്ടറി  കെ. വാസുദേവന്‍, സി.കെ.ശശിപച്ചാട്ടിരി, കോഡിനേറ്റര്‍ പ്രസാദ് പന്നിയൂര്‍, മോഹനന്‍, വീരമണി, മുരളി, ജോയന്‍, പ്രവീണ്‍,യു.പി ഹരിനന്ദനന്‍, ലീലാവിശ്വനാഥ്,സബിത എന്നിവര്‍ സംബന്ധിച്ചു.

Jishnu

Below Post Ad