തൃശൂർ : ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം. മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയും മോഷണം പോയി. കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിൽ നിന്നാണ് ഒന്നെമുക്കാൽ കോടി രൂപ വില മതിക്കുന്ന സ്വർണം മോഷ്ടിച്ചത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.
ഇന്നലെ ബാലനും കുടുംബവും തിയേറ്ററില്‍ സിനിമ കാണാന്‍ പോയ നേരത്താണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. വീടിന്റെ പിന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വാതില്‍ പൊളിച്ച നിലയില്‍ കണ്ടതോടെ പരിഭ്രാന്തരായ കുടുംബം സ്വര്‍ണം സൂക്ഷിച്ച അലമാര പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലാക്കുന്നത്.
പ്രവാസിയായ ബാലന് നാട്ടില്‍ സ്വര്‍ണാഭരണ വ്യവസായം നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ രൂപം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ മുഖം വ്യക്തമല്ല.