യുവകവി ശിഹാബുദ്ദീൻ കുമ്പിടിയുടെ പ്രഥമ കവിതാ സമാഹാരം ''മഗ്‌രിബ്'' പ്രസിദ്ധീകരിക്കുന്നു. കവിതപോലെ പോലെ മനോഹരമായ മഗ്‌രിബിന്റെ കവർചിത്രം ഇന്ന് പ്രകാശനം ചെയ്തു.പുസ്തക പ്രസാധനരംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചരിത്രം രചിച്ച ബുക്പ്ലസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
പേരിലെ വ്യത്യസ്തത കൊണ്ടും കവിതകളിലെ മികവ് കൊണ്ടും എഴുത്തിന്റെ പുതിയ വാതായനങ്ങൾ വായനക്കാർക്കായ് തുറന്നിടുമെന്ന പ്രതീക്ഷ ഓൺലൈൻ കവർ പ്രകാശന ചടങ്ങിൽ സുഹൃത്തുക്കൾ പങ്കുവെച്ചു
ആനക്കര കുമ്പിടി സ്വദേശിയായ ശിഹാബ് ഇപ്പോൾ ദുബൈയിൽ വിവർത്തകനായി ജോലി ചെയ്യുന്നു.ആനുകാലികങ്ങളിൽ കഥയും കവിതയും പ്രസിദ്ധീകൃതമായിട്ടുണ്ട്.2013 ൽ പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പുനലൂർ ബാലൻ പുരസ്ക്കാരം,2012 ൽ തമ്മനം വിനോദ ലൈബ്രറിയുടെ ലെനിൻ ഇറാനി കവിത പുരസ്ക്കാരം,2021 ൽ പാം അക്ഷരതൂലിക (ഷാർജ) കവിത പുരസ്ക്കാരം എന്നിവക്ക് അർഹനായി.
രചനാ രംഗത്ത് തന്റേതായ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ശിഹാബുദ്ദീൻ പ്രവാസ ലോകത്തേക്ക് പറിച്ചുനടപ്പെട്ടിട്ടും തന്റെ സർഗ്ഗശേഷി കെടാതെ സൂക്ഷിച്ചു.ഭാവനാ സമ്പന്നനായൊരു ചിത്രകാരൻ കൂടിയാണ് ശിഹാബുദ്ദീൻ. കുമ്പിടി തുറക്കൽ അബ്ദുൽകരീം ഉമ്മുസൽമ ദമ്പതികളുടെ മകനാണ്.ഭാര്യ സഫീദ.