ലോകം ഖത്തറിലേക്ക്! ഫിഫ ലോകകപ്പില്‍ ഇന്ന് പന്തുരുളും


 

ദോഹ: ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ രാത്രി 9.30ന് ഇക്വഡോറിനെ നേരിടും. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. 

ആതിഥേയരെന്ന നിലയില്‍ ലോകകപ്പിന് യോഗ്യത നേടിയ ഖത്തര്‍ ഫിഫ റാങ്കിംഗില്‍ അന്‍പതാം സ്ഥാനത്താണിപ്പോള്‍. ലോകകപ്പില്‍ ഖത്തിന്റെ അരങ്ങേറ്റം കൂടിയാണിത്.

 2006ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഖത്തര്‍ ചരിത്രനേട്ടമാണ് ലക്ഷ്യം വെക്കുന്നത്.

ഫിഫ റാങ്കിംഗില്‍ 44-ാം സ്ഥാനത്താണ് ഇക്വഡോര്‍. ഖത്തറിലെത്തുന്നത് നാലാം ലോകകപ്പിന്. 2002ല്‍ ഏഷ്യ വേദിയായ ആദ്യ ലോകകപ്പിലായിരുന്നു ഇക്വഡോറിന്റെ അരങ്ങേറ്റം. ആദ്യ ഊഴത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയും ചെയ്തു.

 2006ലെ ജര്‍മന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 2014ലെ ബ്രസീല്‍ ലോകകപ്പിലും ഇക്വഡോര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ആകെ കളിച്ചത് പത്ത് മത്സരങ്ങള്‍. നാല് ജയം. ഒരു സമനില. അഞ്ച് തോല്‍വി. പത്ത് കളിയില്‍ 10 ഗോള്‍ നേടിയപ്പോള്‍ ആകെ 11 ഗോള്‍ വഴങ്ങി.

Below Post Ad