ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. കേരളത്തിൽനിന്ന് 16,776 പേർക്ക് അവസരം

 


മലപ്പുറം: ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. ഡൽഹിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിലാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽനിന്ന് 16,776 പേർക്കാണ് ഈ വർഷം ഹജ്ജിനായി അവസരം ലഭിച്ചത്. 

നറുക്കെടുപ്പിലൂടെ 11,942 പേർക്കാണ് അവസരം ലഭിച്ചത്. 70 വയസ്സ് വിഭാഗത്തിൽ 1250 പേരെയും ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തിൽ 3,584 പേരെയും നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്തിരുന്നു. ബാക്കിയുള്ള സീറ്റിലേക്കാണ് ജനറൽ വിഭാഗത്തിൽനിന്ന് 11,942 പേരെ തെരഞ്ഞെടുത്തത്. 

ഇവരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ (https://www.hajcommittee.gov.in/) ലഭ്യമാണ്. കവർ നമ്പർ ഉപയോഗിച്ച് അപേക്ഷകർക്ക് പരിശോധിക്കാം.


Tags

Below Post Ad