കൂറ്റനാട് :ടൗൺ നവീകരണവുമായി ബന്ധപ്പെട്ടയോഗം നാഗലശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്നു. കെട്ടിട ഉടമകൾ മുന്നോട്ടുവച്ച ആശങ്കകൾക്ക് മന്ത്രി മറുപടി പറഞ്ഞു എന്നാൽ ചില കെട്ടിട ഉടമകൾ കെട്ടിടം പൊളിക്കുന്നതിന് തടസ്സവാദം ഉന്നയിച്ചെങ്കിലും നിയമപരമായിട്ടുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതിന് ശേഷമേ സ്ഥലം ഏറ്റെടുക്കുകയും കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്യൂ എന്ന് മന്ത്രി വ്യക്തമാക്കി.
കൂറ്റനാട് ടൗണിൽ റവന്യൂ ഭൂമി കയ്യേറ്റം ചെയ്ത് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിച്ചു കയ്യേറ്റം ചെയ്തതായി കണ്ടെത്തപ്പെടുന്ന പക്ഷം മുഴുവൻ കയ്യേറ്റ ഭൂമിയും ഒഴിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെട്ടിട ഉടമകൾക്ക് നിയമനുസൃത മെച്ചപ്പെട്ട നഷ്ടപരിഹാരം ഉറപ്പു വരുത്തും. കേരളത്തിലെ 8 പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പ്രത്യേകമായി ഇടപെട്ടാണ് കൂറ്റനാടിനെയും അതിൽ ഉൾപ്പെടുത്തിയത്. കൂറ്റനാട് ടൗൺ വികസനം എന്നത് ഭാവിയെ മുന്നിൽ കണ്ടു കൊണ്ടുള്ള വികസന പദ്ധതിയാണ്. എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.