കോവിഡ് വാക്സിനെടുത്ത ശേഷം അനുഭവപ്പെട്ട അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് മരണപ്പെട്ട കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കപ്പുഴ കടവ് സ്വദേശി അസ്ന (27)യുടെ മരണ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ്. ഊർജിതമാക്കി
വാക്സിനേഷൻ സംബന്ധിച്ച രേഖകൾ പോലീസ് പരിശോധിച്ചു.യുവതിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്ത് ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് പരിശോധിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും എടുത്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസ പരിശോധനാ റിപ്പോർട്ടും കിട്ടിയ ശേഷമെ മരണകാരണം അറിയാനാകൂ എന്ന് പോലീസ് അറിയിച്ചു തിരൂർ ഡി,വൈ.എസ പി ബെന്നിയുടെ പ്രത്യേക മേൽനോട്ടത്തിലാണ് നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്
ബുധനാഴ്ച കുറ്റിപ്പുറം വ്യാപാര ഭവനിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ നിന്നാണ് യുവതി വാക്സിൻ എടുത്തത്. വ്യാഴാഴ്ച ദേഹാസ്വാസ്ഥ്യവും
ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ടതോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഒ.പിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദേശപ്രകാരം അലർജിക്കുള്ള രണ്ട് ഡോസ് ഇൻജക്ഷൻ എടുത്ത് മിനിറ്റുകൾക്കകം യുവതി ബോധരഹിതയാവുകയായിരുന്നു.
തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ആംബുലൻസിൽ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെൻറിലേറ്ററിന്റെ
അഭാവം കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച മെച്ചപ്പെട്ട ചികിത്സിക്കായി യുവതിയെ കൊച്ചിയ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃശൂരിൽ തന്നെ ചികിത്സ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ്
മരണം സംഭവിച്ചത്.