കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ജാഹ്നവി എസ് അശോക് ഗിന്നെസ്സ് വേൾഡ് റെക്കോർഡ് ഡാറ്റാബേസിൽ ഇടം നേടി. "ഏറ്റവും കൂടുതൽ ആൾക്കാർ ഒരേ സമയം ഓൺലൈനായി റൊട്ടേറ്റിങ് പസിൽ ക്യൂബ്സ് സോൾവ് ചെയ്തു" എന്ന റെക്കോർഡ് ടൈറ്റിലിന് വേണ്ടി ബ്രെയിൻ ജിം എന്ന കമ്പനി സംഘടിപ്പിച്ച ഗ്രൂപ്പ് റെക്കോർഡ് അറ്റെംപ്റ്റി ലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ലോകത്തിന്റെ പല ഭാഗത്തിരുന്ന് 240 ഇന്ത്യാക്കാർ ചേർന്നാണ് ഈ റെക്കോർഡ് നേടിയത്. അതിൽ ജാഹ്നവിയുടെ സംഭാവനയ്ക്കുള്ള ഉപഹാരമായി ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റും മെഡലും ലഭിക്കുകയുണ്ടായി.
67 വർഷമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ റെക്കോർഡ് കമ്പനിയായ ഗിന്നെസ് വേൾഡ് റെക്കോർഡിൽ ഈ 13 വയസ്സിൽ കയറിപ്പറ്റാൻ സാധിച്ചതിൽ സന്തോഷിച്ചിരിക്കുകയാണ് ജാഹ്നവി. 16 വയസ്സ് എന്ന വ്യക്തിഗത ഗിന്നെസ്സ് റെക്കോർഡ് പ്രായപരിധി എത്തിയാൽ തന്റെ വ്യത്യസ്തമായ കഴിവിലൂടെ സ്വയം ഗിന്നെസ് റെക്കോർഡ് നേടിയെടുക്കണമെന്ന ആഗ്രഹത്തിലുമാണ്,
നിലവിൽ റുബിക്സ് ക്യൂബ് മോസൈക് ആർട്ടിൽ രണ്ട് വേൾഡ് റെക്കോർഡ് ഉൾപ്പെടെ അഞ്ച് റെക്കോർഡുകൾ കരസ്തമാക്കിയിട്ടുണ്ട് ഈ കൊച്ച് മിടുക്കി