സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു | KNews


അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോജു ജോര്‍ജിനേയും ബിജുമേനോനേയും മികച്ച നടനായും രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.

 'നായാട്ടി'ലെ പ്രകടനത്തിന് ജോജു ജോര്‍ജിനും 'ആര്‍ക്കറിയാം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ആണ് അവാര്‍ഡ്. 'ഭൂതകാലം' എന്ന സിനിമയിലെ പ്രകടനത്തിനാണ് രേവതി പുരസ്കാരത്തിന് അര്‍ഹയായത്. 

കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' ആണ് മികച്ച ജനപ്രിയ ചിത്രം. മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്തവണത്തെ പ്രത്യേകത. പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത് 142 ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.

 കോവിഡിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിട്ട വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ഇതിന് ശേഷം ശേഷം 100 ശതമാനം സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുമാസങ്ങളേ ആയിട്ടുള്ളൂ. ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇക്കാലയളവില്‍ സിനിമാമേഖലയ്ക്ക് തുണയായത്. ഒടിടിയിലൂടെ പല മികച്ച ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

updating..

Tags

Below Post Ad