പാലക്കാട് ലോഡ്ജിൽ സിനിമ പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു.വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്.ഒപ്പം ജോലി ചെയ്ത് വരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്.
ചിത്രീകരണം പുരോഗമിക്കുന്ന പ്രിയം എന്ന ചിത്രത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയോടെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിലെത്തിയത്.
പ്രൊഡക്ഷൻ യൂണിറ്റിൽ ജോലി ചെയ്യുന്ന ഇരുവരും ഷൂട്ടിംഗ് സമയത്തുണ്ടായ തർക്കത്തെക്കുറിച്ച് സംസാരിച്ചാണ് വാക്കേറ്റത്തിലേക്ക് കടന്നത്.പിന്നീട് ഉത്തമൻ, ഷിജാബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ലോഡ്ജ് ജീവനക്കാരോടാണ് ഷിജാബ് കുത്തേറ്റ വിവരം ആദ്യം പറഞ്ഞത്.
ഇവർ തമ്മിൽ നേരത്തേയും തർക്കങ്ങൾ ഉണ്ടായിരുന്നെന്നാണ് പ്രൊഡക്ഷനിലെ തന്നെ സഹപ്രവർത്തകർ പറയുന്നത്. കഴുത്തിന് അഴത്തിൽ മുറിവേറ്റഷിജാബിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.