പെരിന്തൽമണ്ണ:പുതുവത്സര ദിനത്തിൽ പെരിന്തൽമണ്ണ പൊലീസ് നടത്തിയത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച4.60 കോടി രൂപ ആണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
പെരിന്തൽമണ്ണ എസ് ഐയും സംഘവും നടത്തിയ വാഹന പരിശോധനയിൽ KA-05-MW-9386 നമ്പർ കാറിൽ നിന്നാണ് പണം പിടികൂടിയത്.
താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവർ ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ ആണ് അങ്ങാടിപ്പുറത്തു വച്ച് പോലീസ് വാഹനപരിശോധനക്കിടെ പണം പിടികൂടിയത്.
പണം കോടതിയിൽ ഹാജരാക്കി പോലീസ് തുടർ നടപടികൾ സ്വീകരിക്കും.സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴൽ പണ വേട്ട ആണ് ഇത്.
മുൻപ് വളാഞ്ചേരിയിൽ വച്ച് 4.40 കോടി രൂപ ആണ് അന്ന് പൊലീസ് പിടികൂടിയത്. 2022 മാർച്ചിലായിരുന്നു കുഴൽപണം പിടികൂടിയത്.
പുതുവർഷത്തിൽ പെരിന്തൽമണ്ണയിൽ 4.6 കോടിയുടെ വൻ കുഴൽപ്പണ വേട്ട
ജനുവരി 01, 2023