സുബ്ഹിയടക്കം എല്ലാ നിസ്കാരത്തിനും പള്ളിയിൽ ജമാഅത്തിന് എത്തിയതിന് മഹല്ല് കമ്മിറ്റിയുടെ ആധരം ഏറ്റുവാങ്ങിയ 12- കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.
ചെർക്കള പാടിയിലെ മിദ്‌ലാജാണ് മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചു കൊണ്ടിരിക്കെ ഒഴുക്കിൽപ്പെട്ട് മരിച്ചത്.
ആഗസ്റ്റ് 30-ന് ഒഴുക്കിൽപ്പെട്ട മിദ്‌ലാജിന്റെ മൃതദേഹം ആലംപാടി പാലത്തിന് സമീപത്ത് നിന്നാണ് ലഭിച്ചത്.
കഴിഞ്ഞ നബിദിനത്തിനായിരുന്നു മിദ്‌ലാജിനെ ജമാഅത്ത് കമ്മിറ്റി സൈക്കിൾ സമ്മാനമായി നൽകി ആദരിച്ചിരുന്നത്.
ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ അന്ന് ഏറെ വൈറലായിരുന്നു.