കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി.ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പോലിസ് പിടിച്ചെടുത്തു.പട്ടാമ്പി കുന്നത്ത് തൊടിയില്‍ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം.നാട്ടുകാര്‍ തടഞ്ഞതോടെ മൂന്നുപേര്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. പോലിസ് ഫാക്ടറി സീല്‍ ചെയ്തു.പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. മുന്‍പ് സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി വേങ്ങരയില്‍ കണ്ടെത്തിയിരുന്നു.
എടച്ചലം കുന്നുംപുറത്ത് സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിച്ച് സമീപ ജില്ലകളില്‍ വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ പുകയില നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. നാട്ടുകാര്‍ തടഞ്ഞതോടെ മൂന്നുപേർ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
പുകയില പൊടിച്ച് ലഹരി വസ്തുക്കള്‍ നിര്‍മിച്ച് അത് പാക്കറിറിലാക്കുന്നതിനുള്ള യന്ത്ര സൗകര്യങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പോലീസ് എത്തി ഫാക്ടറി സീല്‍ ചെയ്തു. ഇന്നലെ രാത്രിയാണ് ഫാക്ടറിയില്‍ പരിശോധന നടത്തിയത്. നടത്തിപ്പുകാരെ സംബന്ധിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ വൈകാതെ അറസ്റ്റിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു