രണ്ട് ജീവനെടുത്ത കല്ലടത്തൂർ വലിയത്ര കുളത്തിൽ സുരക്ഷ ക്രമീകരങ്ങൾ ഏർപ്പെടുത്തി


 പടിഞ്ഞാറങ്ങാടി : നീന്തൽ പഠിക്കുന്നതിടെ രണ്ടാഴ്ച മുമ്പ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ച കല്ലടത്തൂർ വലിയത്ര കുളത്തിൽ കൂടുതൽ സുരക്ഷ ക്രമീകരങ്ങൾ ഏർപ്പെടുത്തി.നീന്താൻ വരുന്നവർക്കാവശ്യമായ വായു നിറച്ച ട്യൂബ്,കയർ എന്നിവ ഒരുക്കുകയൂം  സുരക്ഷാ മുന്നറിയിപ്പ് ബോർഡ്  സ്ഥാപിക്കുകയും ചെയ്തു 

വാർഡ് മെമ്പർ പി ജയന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെയാണ് കുളത്തിൽ സുരക്ഷ ക്രമീകരങ്ങൾ ഏർപ്പെടുത്തിയത് . അശോകൻ പി , മണികണ്ഠൻ ബി കെ. കൃഷ്ണൻ കുട്ടി, വി വി വാപ്പുട്ടി,ജമാൽ , പീതാംബരൻ, അഷറഫ്, സുജയൻ എന്നിവർ പങ്കെടുത്തു

സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും  നീന്തുമ്പോൾ  എപ്പോഴും ശ്രദ്ധ വേണം. ചെറിയ അശ്രദ്ധപോലും വിലപ്പെട്ട ജീവൻ അപഹരിക്കും എന്ന് മുൻസംഭവങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. എവിടെയാണ്  ആഴക്കുറവ് , ആഴക്കൂടുതൽ എന്നതിനെക്കുറിച്ച് ബോധ്യമുണ്ടാകണം.

നീന്തൽക്കുളത്തിലെ അപകട വാർത്തകൾ വ്യാപകമാകുന്ന കാലം കൂടിയാണിത്. കുളത്തിന്റെ  സമീപത്ത് നിൽക്കുന്നതിൽപ്പോലും ശ്രദ്ധിക്കണം.കാഴ്ച കാണാൻ നിൽക്കുന്നതിനിടെ കാലുതെറ്റി കുളത്തിൽ വീണ്, നീന്തൽ അറിയാത്തതിനാൽ ജീവൻ പൊലിഞ്ഞ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

നീന്തൽ അറിയാത്തവർ ഒരു പരീക്ഷണം എന്ന നിലയിൽ കുളത്തിൽ ഇറങ്ങാതിരിക്കുക.അഥവാ ഇറങ്ങുന്നെങ്കിൽ നീന്തൽ അറിയാവുന്നവരുടെ സാമിപ്യത്തിലോ അല്ലെങ്കിൽ നീന്തൽ പഠിപ്പിക്കുന്ന ആളുടെ നിർദേശം പാലിച്ചോ ആയിരിക്കണം 

Below Post Ad