സെനഗലിനെ തകര്‍ത്ത് ഇംഗ്ലീഷ് പട; ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് - ഫ്രാന്‍സ് പോരാട്ടം


 

ദോഹ: ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട്. ഏകപക്ഷീയമായി മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് പടയുടെ ജയം. 

തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ സെനഗലിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ വല കുലുക്കാന്‍ സിസ്സെയുടെ സിംഹങ്ങള്‍ക്കായില്ല. സെനഗല്‍ ആക്രമണണങ്ങളെ ചെറുക്കുന്ന ഇംഗ്ലണ്ടിനെയാണ് മത്സരത്തിന്റെ തുടക്കത്തില്‍ കണ്ടത്.

ഒടുവില്‍ ആദ്യ പകുതിയുടെ 38-ാം മിനുട്ടില്‍ ലഭിച്ച് അവസരം ഇംഗ്ലണ്ട് കൃത്യമായി മുതലെടുത്തു. ബെല്ലിംഗ്ഹാം നീട്ടി നല്‍കിയ പന്ത് ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ കൃത്യമായി സെനഗല്‍ വലയിലെത്തിച്ചു. അധിക സമയം വേണ്ടി വന്നില്ല, 

സൂപ്പര്‍ താരം ഹാരി കെയ്ന്‍ വക രണ്ടാം ഗോള്‍. ഫില്‍ ഫോഡന്‍ നല്‍കിയ പാസില്‍ കെയ്‌നിന്റെ അതി മനോഹരമായ ഫിനിഷിങ്. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് രണ്ട് ഗോളിന് മുന്നില്‍.

രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഇംഗ്ലണ്ട് 57-ാം മിനുട്ടില്‍ മൂന്നാം ഗോള്‍ കണ്ടെത്തി. ഫില്‍ ഫോഡന്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ബോള്‍ ബുക്കായോ സാക്ക വലയിലെത്തിച്ചു. 

65-ാം മിനുട്ടില്‍ സാക്കയെയും ഫോഡനേയും പിന്‍വലിച്ച് റാഷ്‌ഫോര്‍ഡിനെയും ഗ്രീലിഷിനെയും കൊണ്ടുവന്ന് ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി.


Below Post Ad