പതിനാലുകാരിയോട് ചാറ്റിംഗ് ചെയ്തതിൻ്റെ പേരിൽ പൊന്നാനിയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ പെൺകുട്ടിയുടെ വീട്ടുകാർ മർദ്ധിച്ചതായി ആരോപണം. പെൺകുട്ടിയോട് സൗഹൃദം നടിച്ച് സോഷ്യൽ മീഡിയ വഴി ചാറ്റിംഗ് വർദ്ധിച്ചതോടെയാണ് വീട്ടുകാർ കൈകാര്യം ചെയ്തത്.ഇയാൾക്കെതിരെ നിലവിൽ പരാതി നൽകിയിട്ടില്ല.മുതിർന്ന നേതാക്കൾ ഇടപെട്ട് വിഷയം ഒതുക്കിത്തീർക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.പൊന്നാനി നഗരസഭയിലെ ഇടത് കൗൺസിലറും യുവജന സംഘടനയുടെ പ്രാദേശിക നേതാവായ ഇയാൾ പെൺകുട്ടിയോട് അനാവശ്യമായ ചാറ്റിംഗ് നടത്തിയതാണ് മർദ്ധനത്തിൽ അവസാനിച്ചത്.
ponnani news