ആറ്റുപുറത്ത് യുവതി തൂങ്ങി മരിച്ചത് ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന് പരാതി


ആറ്റുപുറത്ത് യുവതി തൂങ്ങി മരിച്ചസംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമെന്ന് പരാതി.സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്വപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ഉന്നത  പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. 

മരിക്കുന്നതിന് തൊട്ട് മുൻപ് വരെ ഭർത്താവും വീട്ടുകാരും നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുതായും ഭർതൃവീട്ടിൽ വെച്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായുമുള്ള തെളിവുകൾ  പോലീസിന് കൈമാറിയതായി പെൺകുട്ടിയുടെ കുടുംബം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ് (26) ആണ് കഴിഞ്ഞ ചൊവ്വാഴ്ച കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കിടപ്പു മുറിയിലേക്ക് പോയ ഫൈറൂസിയെ ഏറെ നേരം കഴിഞ്ഞിട്ടും കണ്ടില്ല. തുടര്‍ന്ന് മുറിയില്‍ എത്തി നോക്കുമ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പുന്നൂക്കാവ് ശാന്തി നഴ്‌സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

2020 നവംബറിലാണ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫർ സിദ്ധിക്കുമായി വിവാഹം നടന്നത്.7 മാസം ജാഫർ നോടൊപ്പം ഗൾഫിലായിരുന്നു ഫൈറൂസ്.അതിന് ശേഷം നാട്ടിൽ തിരിച്ചെത്തി, ഗർഭിണിയായ ശേഷവും ജോലിക്ക് പോകാൻ വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു.

ഭർത്താവിന്റെ മാതാവ് ഗർഭിണി ആയിട്ട് പോലും ഫൈരൂസിന്റെ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ ഏൽപ്പിച്ചു.ഭർത്താവിനോട് കാര്യം പറഞ്ഞിട്ടും ഫൈറൂസിനെ കുറ്റപ്പെടുത്താനാണു ഭർത്താവ് ശ്രമിച്ചു ഉള്ളു.

ഭർത്താവിന്റെ വീട്ടിലെ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ ഒരാഴ്ച മുമ്പാണ് ഫൈരൂസിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്.മരിക്കുന്നതിനു തൊട്ടുമുമ്പ് ഭർത്താവിനെ വിളിച്ചിരുന്നു എന്നാണ് ഫൈരൂസിന്റെ വീട്ടുകാർ പറയുന്നത്.

ഫൈറൂസ് ഉപയോഗിച്ച മൊബൈൽ പോലീസിന് കൈമാറിയിട്ടുണ്ട്.ഫോൺ പരിശോധിച്ചാൽ മരണ കാര്യം വ്യക്തമാകും എന്ന് വീട്ടുകാർ പറയുന്നു.


Tags

Below Post Ad