കൂറ്റനാട് പിലാക്കാട്ടിരിയിൽ ബസ് കാത്തിരിപ്പ് ഷെഡിന്റെ തൊട്ടടുത്ത പറമ്പിൽ മരത്തിന് മുകളിലായി പൊതുജനങ്ങൾക്ക് ഭീഷണിയായ രണ്ട് മീറ്റർ നീളമുള്ള പെരുംതേനീച്ചക്കൂട് കൈപ്പുറം അബ്ബാസ് സുരക്ഷിതമായി നീക്കം ചെയ്തു
രണ്ട് ദിവസം മുമ്പ് കൂടിളകി ഈച്ചകൾ പരിസരത്തെ വീടുകളിലേക്കും ബസ് കാത്തിരിപ് ഷെഡ്ഡിലേക്കും എത്തിയിരുന്നു.കൂട്ടമായി ഈ ഈച്ചയുടെ കുത്ത് ഏറ്റാൽ മരണം വരെ സംഭവിക്കുന്നതുമാണ്.
അപ്പി ഡോസറ്റ എന്ന ഇനത്തിൽപ്പെട്ട പെരുംതേനീച്ച, കാട്ടീച്ച എന്നീ പേരുകളിലാണ് ഇതിനെ അറിയപ്പെടുക. പാമ്പ് പിടുത്തക്കാരനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്തനുമായ കൈപ്പുറം അബ്ബാസ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിൽ എത്തി മരത്തിന് മുകളിൽ കയറി കൂട് സുരക്ഷിതമായി നീക്കം ചെയ്യുകയായിരുന്നു.
പരിസ്ഥിതിപ്രവർത്തകനും. വനം വകുപ്പ് അവാർഡ് ജേതാവും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്തനുമായ കൈപ്പുറം അബ്ബാസ് 28 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. വനം വകുപ്പിന്റേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്