കൊല്ലങ്കോട് സ്വദേശിനിയായ ഇരുപതുകാരി ആൺസുഹൃതിനൊപ്പം മെയ് രണ്ടിനാണ് പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിൽ തമാസത്തിനെതുന്നത്. മെയ് നാലിന് തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്ന അഞ്ചംഗ സംഘമാണ് പൊലീസ് ആണെന്ന് പറഞ്ഞ് യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്.
ഈ സംഘം പെൺകുട്ടിയെ മാനഭംഗപെടുത്താൻ ശ്രമിക്കുകയും തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തു.സംഭവത്തിൽ യുവതി തൃത്താല പോലീസിൽ പരാതി നൽകി.
പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമം,മാനഭംഗപെടുത്താൻ ശ്രമം, തട്ടിക്കൊണ്ട് പോകാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരം 5 പേർക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു.
പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽ പെട്ടെതിനാൽ ഷൊർണൂർ ഡിവൈഎസ്പി വി സുരേഷിനാണ് അന്വേഷണ ചുമതല.
വല്ലപ്പുഴ സ്വദേശി അബ്ദുൾ വഹാബ്,മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്, തൃശൂർ സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെ കഴിഞ്ഞ ദിവസം തൃത്താല പൊലീസ് വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടി നടപടികൾക്ക് ശേഷം റിമാൻഡ് ചെയ്തു. മറ്റു രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ് എന്ന് ഷൊർണൂർ ഡിവൈഎസ്പി വി സുരേഷ് പറഞ്ഞു