പട്ടാമ്പി/ഒറ്റപ്പാലം : സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി 4.300 ഗ്രാം തൂക്കമുള്ള സ്വർണമാലയുമായി കടന്ന യുവതി പിടിയിൽ.
പാലക്കാട് തരൂർ വില്ലേജിൽ ചിറക്കോട് വീട്ടിൽ സുജിതയാണ് (30) പിടിയിലായത്. . ജൂൺ 15നാണ് സംഭവം. വാണിയംകുളത്തെ സെലോറ ജ്വല്ലറിയിലാണ് കവർച്ച നടത്തിയത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച മാല പട്ടാമ്പിയിലെ സ്വർണക്കടയിൽ വിറ്റതായും അന്വേഷണ സംഘം കണ്ടെത്തി.
ഒറ്റപ്പാലം എസ്.ഐ പ്രവീൺ, എ.എസ്.ഐ ഗംഗാധരൻ, സി.പി.ഒമാരായ സജിത്ത്, ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സമാന കുറ്റകൃത്യം ചെയ്തതിന് പ്രതിക്കെതിരെ വടക്കാഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലും കേസുള്ളതായി പൊലീസ് അറിയിച്ചു.