പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ R.ആനന്ദ് IPS സമർപ്പിച്ച ശുപാർശയിൽ ബഹു. തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ ശ്രീമതി. എസ്. അജീതാ ബേഗം IPS, അവർകളുടെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് ജില്ല ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രതീഷ് @ പ്രഭു, വ.34, S/o. മാധവൻ, പള്ളതൊടി ഹൗസ്, അകലൂർ, ഒറ്റപ്പാലം, പാലക്കാട് എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തി. കാപ്പ നിയമം 15(1)(a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 6 മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്.എം തുടർ നടപടികൾ സ്വീകരിച്ചു.
2023 വർഷത്തിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പിരധിയിൽ ആകലൂർ വച്ച് ഉണ്ടയ നരഹത്യാശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നടപടികൾ സ്വീകരിച്ചത്.
അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായി ഭയപ്പെടുത്തുക, കൊലപാതകത്തിനുള്ള ശ്രമം, സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി പിൻതുടരുക, കുറ്റകരമായി ഭയപ്പെടുത്തുക, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കുറ്റങ്ങൾക്കാണ് രതീഷിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.